കോഴിക്കോട്: കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മണിയൂര്‍ സ്വദേശിയായ ശ്രീരാഗ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മണിയൂര്‍ എലിപ്പറമ്പത്തുമുക്ക് ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം പരേതനായ വിനോദിന്റെയും വടകര വാട്ടര്‍ അഥോറിറ്റിയില്‍ ജോലി ചെയ്യുന്ന ശ്രീകലയുടെയും മകനാണ് ശ്രീരാഗ്.
also read: കെഎസ്ആർടിസിയുടെ പുത്തൻ സ്കാനിയ ബസിന്റെ ഉൾപ്പടെ ചില്ലുകൾ അർധരാത്രി തകർത്തു; 26കാരൻ പിടിയിൽ
പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബുള്ളറ്റ് പേരാമ്പ്ര റോഡ് അട്ടക്കുണ്ട് പാലം ചിറക്കര റോഡ് കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നി മാറി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തെരുവുനായ കുറുകെ ചാടിയതോടെയാണ് ബുളറ്റ് നിയന്ത്രണ വിട്ടതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
also read: വിമാനയാത്രയ്ക്കിടെ യുവതി കുഞ്ഞിന് ജന്മം നൽകി; വീണ്ടും വാർത്തകളിൽ നിറഞ്ഞ് കുവൈറ്റ് എയർവേയ്സ്
മേപ്പയൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശ്രീരാഗിന് കോഴിക്കോട് ദേവഗിരി കോളേജില്‍ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിരുന്നു.