മലപ്പുറം: ഒന്നിച്ച് പിറന്നുവീണ മൂവര്‍സംഘത്തിന് ഒറ്റ വേദിയില്‍ വെച്ച് വിവാഹം. മലപ്പുറം ജില്ലയിലെ മഞ്ചേരി നെല്ലിക്കുത്ത് മുണ്ടക്കാട് പാറക്കല്‍ വീട്ടില്‍ മുസ്തഫ-ബബിത ദമ്പതികളുടെ മൂന്ന് പെണ്മക്കളുടെ വിവാഹമാണ് ആഘോഷമായി നടന്നത്. നെല്ലിക്കുത്ത് സഫ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹചടങ്ങ്.
2004 ജൂലൈ 29നായിരുന്നു ഓട്ടോ ഡ്രൈവറായ മുസ്തഫയ്ക്കും ബബിത മൂവര്‍ക്കും ജന്മം നല്‍കിയത്. നിമിഷങ്ങളുടെ വ്യത്യാസത്തിലായിരുന്നു ഹംന നിദ, ഷംന ഹുദ, ദിംന ഫിദ എന്നിവര്‍ ജനിച്ചത്. ഇപ്പോള്‍ മൂന്നുപേരും ഒറ്റ പന്തലില്‍ വെച്ച് ജീവിതപങ്കാളിയുടെ കൈപിടിച്ചു.
ജനിച്ച് ഏഴാം മാസം മുതല്‍ രണ്ട് വയസ്സ് വരെ മൂവര്‍ സംഘം ഉമ്മയുടെ വീട്ടിലായിരുന്നു. പിന്നീട് നെല്ലിക്കുത്തിലെ വീട്ടിലെത്തി. കുഞ്ഞുന്നാളിലും വലുതായപ്പോഴും എവിടെ പോയാലും ഒരേ തരത്തിലുള്ള വസ്ത്രം ധരിച്ച് കൂട്ടായാണ് മൂന്നുപേരും പോകുന്നത്.
also read: പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം
സ്കൂളിലേക്കുള്ള വരവും പോക്കും എല്ലാം അങ്ങനെ തന്നെ. എന്നാല്‍ പ്ലസ്ടുവിന് നെല്ലിക്കുത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രവേശനം ലഭിച്ചതിനാല്‍ മൂവരും മൂന്ന് ക്ലാസ് മുറികളിലായി. ആദ്യം വിഷമം തോന്നിയിരുന്നുവെ്കിലും പിന്നീട് അതിനോട് പൊരുത്തപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന മൂന്നുപേരുടെയും വിവാഹം നാട്ടുകാരും ആഘോഷമാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നുപേരും മൂന്നുവീടുകളിലേക്ക് യാത്രയായത് ബന്ധുക്കളെ മാത്രമല്ല നാട്ടുാകരെയും നൊമ്പരപ്പെടുത്തി. ആമക്കാട് കിടങ്ങയം മാഞ്ചീരി അസ്ലഹാണ് ഹംനയുടെ പുതുമാരന്.
കേബിള്‍ നെറ്റ്വര്‍ക്ക് ജീവനക്കാരനായ നെല്ലിക്കുത്ത് മുക്കം മാട്ടായി ശംസീറാണ് ഷംനയുടെ ജീവിത. പങ്കാളി. പ്രവാസിയായ വെള്ളുവങ്ങാട് വടക്കാങ്ങര വീട്ടില്‍ കബീറാണ് ദിംനയുടെ കൈപിടിച്ചത്.