മാനന്തവാടി: വയനാട്ടില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെത്താനുള്ള എളുപ്പ മാര്‍ഗമായ പാല്‍ച്ചുരം റോഡിലൂടെയുള്ള യാത്ര അപകട ഭീഷണി ഉയര്‍ത്തുന്നു. തകര്‍ന്ന് കിടക്കുന്ന റോഡും കിഴക്കാം തൂക്കായ റോഡിലെ മണ്ണിടിച്ചില്‍ സാധ്യതയും ഏത് സമയവും അപകടം വിളിച്ച് വരുത്തുന്ന തരത്തിലാണ് ഉള്ളത്. ചെകുത്താന് തോടിനു പരിസരത്ത് റോഡ് പൊട്ടിത്തകര്‍ന്ന നിലയിലാണ് ഉള്ളത്.
റോഡിലെ ടാറിങ് പൊളിഞ്ഞ ഭാഗങ്ങളില്‍ വലിയ കുഴികളും രൂപം കൊണ്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയത്തില്‍ ഈ റോഡ് തകര്‍ന്നിരുന്നു. അതിനുശേഷം ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രമാണ് ഈ റോഡില്‍ നടത്തിയിട്ടുള്ളത്. കാലവര്‍ഷത്തില്‍ പാര്‍ശ്വഭാഗങ്ങള്‍ ഇടിഞ്ഞ ഭാഗങ്ങളില്‍ മുളകൊണ്ടുള്ള താല്‍ക്കാലിക വേലികള്‍ മാത്രമാണുള്ളത്. ചുരത്തിന്റെ ഒരു വശത്ത് വലിയ കൊക്കയായതിനാല്‍ തന്നെ റോഡിലെ വലിയകുഴികള്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.
2018 ലെ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന റോഡ് ഗതാഗതയോഗ്യമല്ലാതായിരുന്നു. റോഡില്‍ സമഗ്ര പുനര്‍ നിര്‍മ്മാണം നടത്തിയതിന് ശേഷം മാത്രമേ ഫിറ്റ്നസ് നല്;കാവു എന്ന് അന്ന് കണ്ണൂര്‍ കളക്ടറായിരുന്ന മിര്‍ മുഹമ്മദലി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. ഇതേ തുടര്‍ന്ന് പാല്‍ച്ചുരത്തിന്റെ ചുമതലയുള്ള വടകര ചുരം ഡിവിഷന് പത്ത് കോടി രൂപയുടെ സമഗ്ര പുനര്‍ നിനര്മ്മാണ പദ്ധതി തയാറാക്കി സര്‍ക്കാരിന് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ദിനവും കണ്ണൂരിലെ പലഭാഗങ്ങളില്‍ നിന്നായി ചെങ്കല്ലുമായി ഒട്ടേറെ ലോറികളാണ് ഈ ചുരം കയറി പോവുന്നത്. പതിനഞ്ച് ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍ യാത്രാ വിലക്കുണ്ടെങ്കിലും ഇതൊന്നും തന്നെ ഇവിടെ പാലിക്കപ്പെടുന്നില്ല.