കിളിമാനൂർ: മാതാവിനോട് അടുപ്പം നടിച്ച് അവരുടെ ഒത്താശയോടെ 11 വയസുകാരി മകളെ പീഡിപ്പിച്ച കേസിൽ വ്യാജ പൂജാരി അറസ്റ്റിൽ. കൊല്ലം ആലപ്പാട്ട് ചെറിയഴിക്കൽ കക്കാത്തുരുത്ത് ഷാൻനിവാസിൽ ഷാനി(37)നെയാണ പോലീസ് ഒടുവിൽ പിടികൂടിയിരിക്കുന്നത്. ശ്യാം തിരുമേനി എന്ന പേരിലാണ് ഇയാൾ ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്നത്.
കേസ്നാസ്പദമായ പീഡനം നടന്നത് 2018ലായിരുന്നു. കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ പ്രമുഖ ക്ഷേത്രത്തിൽ പൂജാരി ആയിരുന്നപ്പോൾ സമീപത്തെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ ഭർത്താവ് ഇല്ലാതിരുന്ന വേളയിൽ ഇവരുെ വീട്ടിലെത്തായണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കൊല്ലുമെന്ന് മാതാവ് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി സംഭവം പുറത്ത് ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് അമ്മയുമായി വഴക്കിട്ടപ്പോഴാണു വിവരം പിതാവിനോടു പറഞ്ഞത്.
ഇതോടെ പിതാവ് കിളിമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. കോതമംഗലം വടാട്ടുപാറയിൽ ശ്യാം തിരുമേനി എന്ന വ്യാജ പേരിൽ ക്ഷേത്രങ്ങളിൽ പൂജാരി ആയിരുന്നപ്പോഴാണ് ഇയാൾ പോലീസ് പിടിയിലായത്. കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ പ്രസിദ്ധമായ നമ്പൂതിരി കുടുംബത്തിന്റെ പേരിൽ വ്യാജ ഐഡി കാർഡ് ഉണ്ടാക്കി ഇയാൾ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ പൂജാരി ആയി ജോലി ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. 2018ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാളെ പിടികൂടാൻ ഇതുവരം പോലീസ് സാധിച്ചിരുന്നില്ല. ഐഡി കാർഡുകൾ മാറി മാറി ഉപയോഗിച്ചതു കാരണം ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇയാളുടെ പക്കൽ നിന്നും വ്യാജ തിരിച്ചറിയൽ കാർഡുകളും ഒട്ടേറെ സിം കാർഡുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പ്രതി ഒരുവിധ താന്ത്രിക വിദ്യകളും പഠിച്ചിട്ടില്ല. പൂജാരിയായി ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ സ്ത്രീകളുമായി സൗഹൃദം ഉണ്ടാക്കി ഇവരെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മുങ്ങുകയാണ് പതിവ്.
ഇൻസ്പെക്ടർ കെബി മനോജ്കുമാർ, എസ്ഐ ബിജു കുമാറും സംഘവും 18ന് കോതമംഗലത്തും നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.