കാട്ടാക്കട: തെരഞ്ഞെടുപ്പ് ദിനത്തില്‍ ലാഭം നോക്കാതെ കുറഞ്ഞ നിരക്കില്‍ സുഭിക്ഷമായി ഭക്ഷണം വിളമ്പി കുടുംബശ്രീ നേടിയത് അരക്കോടി രൂപ. ബൂത്തുകളിലും അനുബന്ധ ഓഫിസുകളിലേയും ഉദ്യോഗസ്ഥര്‍ക്കാണ് കുടുംബശ്രീ സ്വാദിഷ്ടമാര്‍ന്ന ഭക്ഷണമൊരുക്കിയത്.
ജില്ലയിലെ 4200 ബൂത്തുകളിലും ഇലക്ഷന് സാമഗ്രികളുടെ 14 വിതരണ കേന്ദ്രങ്ങളിലും തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ 22,000 ഉദ്യോഗസ്ഥര്‍ക്കുമാണ് കുടുംബശ്രീ ഭക്ഷണം നല്‍കിയത്. ദൂര സ്ഥലങ്ങളില്‍ നിന്നു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവര്‍ക്ക് ഇത് സഹായമായി.
ജില്ലയിലെ 73 പഞ്ചായത്തിലും നാലു മുന്‍സിപ്പാലിറ്റികളിലെയും സിഡിഎസ്സുള്‍ക്ക് കീഴിലുള്ള കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും കേറ്ററിങ് യൂണിറ്റുകളും ചേര്‍ന്നാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കിയത്. പോളിങ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ ഭക്ഷണം വിളമ്പിയപ്പോള്‍ വിതരണ കേന്ദ്രങ്ങളില്‍ ജനകീയ ഹോട്ടല്‍ വഴിയും കുടുംബശ്രീ കേറ്ററിങ് യൂണിറ്റുകള്‍ വഴിയും ഭക്ഷണം നല്കി.
രണ്ടു ദിവസത്തെ ഭക്ഷണത്തിനു 210 രൂപ. ഇത്രയും കുറഞ്ഞ തുകയ്ക്ക് സ്വാദിഷ്ടമായ ഭക്ഷണം ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ചാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ചില സ്ഥലങ്ങളില്‍ നിശ്ചയിച്ച നിരക്കിലും അധികം നല്കി അന്നദാതാക്കളോട് പോളിങ് ഉദ്യോഗസ്ഥര്‍ സ്നേഹം പ്രകടിപ്പിച്ചു.
പോളിങ് സ്റ്റേഷനുകളില്‍ ഭക്ഷണം ഉറപ്പുവരുത്തേണ്ട ചുമതല അതാത് സിഡിഎസുകള്‍ക്കായിരുന്നു. ചില സ്ഥലങ്ങളില്‍ അവസാന നിമിഷം ചില യൂണിറ്റുകള്‍ ഭക്ഷണ വിതരണത്തില്‍ നിന്ന് പിന്മാറിയെങ്കിലും സിഡിഎസ് ഇടപെട്ട് പകരം സംവിധാനമൊരുക്കി. ചില പോളിങ് സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥരെത്താന്‍ വൈകിയതോടെ ഭക്ഷണം എത്തിക്കാനും വൈകി.
അതേസമയം, ആറ്റിങ്ങലില്‍ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ ഒരു ഡപ്യൂട്ടി തഹസില്‍ദാര്‍ സ്വകാര്യ കേറ്ററിങ് യൂണിറ്റിനെ ഭക്ഷണ വിതരണം ഏല്പിച്ചത് ജില്ലാ മിഷന് നിര്‍ദേശ പ്രകാരം ഭക്ഷണവുമായെത്തിയ കുടുംബശ്രീ പ്രവര്‍ത്തകരെ വിഷമത്തിലാക്കി.
500 പേര്‍ക്ക് ഭക്ഷണം തയാറാക്കിയാണ് ഇവര്‍ എത്തിയത്. കേറ്ററിങ് യൂണിറ്റ് ഭക്ഷണ വിതരണത്തിന് വന്നതോടെ കുടുംബശ്രീ ഭക്ഷണം ബാക്കിയായി. ഇത് സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ജില്ലാ മിഷന് അധികൃതര്‍ വ്യക്തമാക്കി. ലാഭം നോക്കാതെ കൊവിഡ്-ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് കുടുംബശീ പ്രവര്‍ത്തകര്‍ പോളിങ് ദിനത്തിലെ ഭക്ഷണ വിതരണം ഏറ്റെടുത്ത് മാതൃകയായത്.