പാലക്കാട്: പാലക്കാട് യുവതിയുടെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. ‘ ഞാന്‍ എന്റെ പെണ്ണിനെ കൊന്നു’ എന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. സൂര്യപ്രിയയെ കൊലപ്പെടുത്തിയ ശേഷം പ്രതി സുജീഷ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
പ്രതിയെ കസ്റ്റഡിയിലെടുത്ത ആലത്തൂര്‍ പൊലീസ് കോന്നല്ലൂരിലേക്ക് എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകയാണ് കൊല്ലപ്പെട്ട സൂര്യപ്രിയ. ആലത്തൂര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ആറുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് സുജീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
also read: കൊറോണ വൈറസിന് പിന്നാലെ ചൈനയിൽ പുതിയ വൈറസ്; ‘ലങ്ക്യ ഹെനിപ’ പടരുന്നു, ആശങ്ക
എന്നാല്‍ മറ്റൊരാളുമായി പ്രണയമുണ്ടെന്നാരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് സൂര്യപ്രിയ നിഷേധിച്ചെങ്കിലും സുജീഷ് വിശ്വസിച്ചിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സുജീഷ് പൊലീസ് സ്റ്റേഷനിലെത്തിയത്.
സൂര്യപ്രിയയുടെ വീട്ടില്‍ ആരും ഇല്ലാത്ത നേരത്തായിരുന്നു കൊലപാതകം. അമ്മ ഗീത തൊഴിലുറപ്പ് ജോലിക്കും രാധാകൃഷ്ണന് ആലത്തൂര്‍ സഹകരണ ബാങ്കില്‍ ജോലിക്കും പോയിരുന്നു. മുത്തച്ഛന് ചായകുടിക്കാനായി പുറത്തുപോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്.