തൃശ്ശൂര്‍: സ്വന്തം ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാല്പ്പതുകാരന് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. തൃശ്ശൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രജീഷ് ആണ് മരിച്ചത്.
സ്റ്റോപ്പില്‍ ആളെ ഇറക്കിയശേഷം മുന്നോട്ടെടുക്കുന്നതിനിടെയാണ് രജീഷ് ബസില്‍ നിന്ന് തെറിച്ച് റോഡിലേക്ക് വീണത്. തിങ്കളാഴ്ച വൈകീട്ട് 5.30-ന് പേരാമംഗലം പുറ്റേക്കരയിലായിരുന്നു അപകടം. ബസില്‍നിന്ന് വീണ രജീഷിന്റെ അരയ്ക്കു താഴേക്കൂടി ബസ് കയറിയിറങ്ങി.
also read; ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജിവെച്ചു; പിന്തുണച്ച് ആർജെഡിയും ഇടത് പാർട്ടികളും
ഗുരുതരമായി പരിക്കേറ്റ രജീഷിനെ ഉടന്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുന്നിലുണ്ടായിരുന്ന ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പറയുന്നു. വാതില്‍ അടയാതെ മുന്നിലുള്ള ബസിന്റെ പിന്നില്‍ ഇടിച്ചുവെന്നും വാതിലിന് സമീപത്തുനിന്ന രജീഷ് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.