ആലപ്പുഴ: ഡോക്ടര്‍മാര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തുടരുകയാണ്. ചികിത്സിക്കാന്‍ വൈകിയെന്ന് ആരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് ഒരു ഡോക്ടറെ ക്രൂരമായി മര്‍ദിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നൂറനാട് മാതാ ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെയാണ് ആക്രമണം.
ഡോ.വെങ്കിടേഷ് ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഡോക്ടര്‍ സുല്ഫു നൂഹുവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പറഞ്ഞത്. ആശുപത്രി ജീവനക്കാരോട് അസഭ്യവര്‍ഷം നടത്തിയത് എന്തിനാണെന്ന് ചോദിച്ചതിന് ഡോക്ടറെ വലിച്ചിഴച്ച് കല്ലുകൊണ്ട് നെറ്റിയില്‍ ഇടിച്ച് കാലുകള്‍ അടിച്ചുപൊളിച്ചുവെന്നാണ് ഡോക്ടര്‍ സുല്ഫു പറയുന്നു.
also read: കേരളത്തിലെ വിമാനത്താവളത്തിൽ നിന്നും കോടിക്കണക്കിന് രൂപയുടെ സ്വർണം;100 കിലോയോളം കേന്ദ്രസർക്കാരിലേക്ക്
കാല് വിരലുകള്‍ പൊട്ടുകയും നെറ്റിയില്‍ എട്ടു തയ്യലിടുകയും ചെയ്ത ഡോക്ടര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുല്ഫു നൂഹുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
വലത് കാല് തള്ളവിരലില്‍ പൊട്ടല്‍.
കാലിലെ മറ്റൊരു വിരലിന് പൊട്ടല്‍.
നെറ്റിയില്‍ 8 തയ്യല്‍ .
ആശുപത്രി ജീവനക്കാരോട് അസഭ്യവര്‍ഷം നടത്തിയത് എന്തിനാണെന്ന് ചോദിച്ചതിന് ഡോക്ടറെ വലിച്ചിഴച്ച് കല്ലുകൊണ്ട് നെറ്റിയില്‍ ഇടിച്ച് കാലുകള്‍ അടിച്ചുപൊളിക്കുന്നു.
നൂറനാട് മാതാ ആശുപത്രിയില്‍ ഡ്യൂട്ടി എടുക്കുന്നതിനിടയില്‍ അത്യാഹിത വിഭാഗത്തിന് തൊട്ടടുത്ത ടോയ്ലറ്റില് ഒരു 5 മിനിറ്റ് ചിലവഴിച്ചതിനാണ് ഈ ആക്രമണം. ഡോക്ടര്‍ ചികിത്സിക്കാന്‍ വൈകിയെത്ര!
ഡോ.വെങ്കിടേഷ് ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍.
ആക്രമണപരമ്പര അനസ്യൂതം.
ഫോട്ടോയും ചികിത്സ രേഖയും സമ്മതപ്രകാരം പോസ്റ്റ് ചെയ്യുന്നു.