ചെന്നൈ: വിമാനയാത്രക്കാരന്റെ ബാഗേജില്‍ നിന്നും കണ്ടെത്തിയത് ജീവനുള്ള മൃഗങ്ങള്‍. തമിഴ്നാട്ടിലാണ് സംഭവം. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്റെ ബാഗേജില്‍ നിന്ന് ഒരു കുരങ്ങനെയും 20 പാമ്പുകളെയും രണ്ട് ആമകളെയുമാണ് കസ്റ്റംസ് പിടികൂടിയത്.
ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മൃഗങ്ങളെ പിടികൂടിയത്. ജീവികളുടെ ചിത്രങ്ങള്‍ ചെന്നൈ എയര്‍ കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 11നായിരുന്നു ഞെട്ടിക്കുന്ന സംഭവം.
ബാങ്കോക്കില്‍ നിന്ന് ടിജി-337 വിമാനത്തില്‍ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നുമാണ് ജിവികളെ പിടികൂടിയത്. ബാഗേജില്‍ നിന്നും ലഭിച്ചത് ആഫ്രിക്കയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങുകള്‍, 15 രാജവെമ്പാലകള്‍, 5 പെരുമ്പാമ്പുകള്‍, 2 അല്‍ദാബ്ര ആമകള്‍ എന്നിവകളെയാണ്.
also read: കൊച്ചി നഗരത്തെ വിറപ്പിച്ച് വീണ്ടും കൊലപാതകം; യുവാവിനെ കുത്തി കൊലപ്പെടുത്തിയത് പുലർച്ചെ
ആനിമന് ക്വാറന്റൈന് ആന്റ് സര്ട്ടിഫിക്കേഷന് സര്‍വീസുമായുള്ള കൂടിയാലോചനയ്ക്കുശേഷം മൃഗങ്ങളെ തായ് എയര്‍വേസ് വഴി തിരികെ അയച്ചുവെന്ന് കസ്റ്റംസ് അറിയിച്ചു. സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം യാത്രക്കാരനെതിരെ കേസെടുത്തു.
Based on intel, on Aug 11, a male passenger arriving from Bangkok in TG-337 was intercepted by Customs Officers. On examination of checked-in baggage, 1 De Brazza's monkey, 15 Kingsnakes, 5 Ball Pythons & 2 Aldabra Tortoises were recovered: Chennai Air Customs (1/2) pic.twitter.com/fYB9C3ze0O
— ANI (@ANI) August 13, 2022
ഇയാളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ചെന്നൈയില്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ഇയാളെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.