ചെന്നൈ: ചെന്നൈയില്‍ കാറിടിച്ച് മലയാളിയടക്കം ഐടി ജീവനക്കാരായ രണ്ടു യുവതികള്‍ മരിച്ചു. പാലക്കാട് അകത്തേത്തറ ധോണി പാതിരിനഗര്‍ ‘സുരഭില’യില്‍ രവിമണിയുടെ മകള്‍ ശ്രീലക്ഷ്മി (23), തിരുപ്പതി സ്വദേശിനി എസ്. ലാവണ്യ (23) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ജോലികഴിഞ്ഞ് ഓഫീസില്‍ നിന്ന് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
also read:വഴിത്തർക്കത്തിനിടെ സംഘട്ടനവും കല്ലേറും; ഓട്ടോ ഡ്രൈവർ മരിച്ചു, രണ്ട് പേർ പിടിയിൽ
ചെന്നൈ ഓള്‍ഡ് മഹാബലിപുരം റോഡില്‍(ഒഎംആര്‍)വെച്ചായിരുന്നു അപകടം. നടന്നുപോകുന്ന ഇവരെ അതിവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
സംഭവസ്ഥലത്തുതന്നെ ശ്രീലക്ഷ്മി മരിച്ചു. ആശുപത്രിയില്‍ എത്തിച്ചതിനുശേഷമാണ് ലാവണ്യ മരിച്ചത്. കാറോടിച്ചിരുന്ന മോദീഷ് കുമാറിനെ (22) പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു. അപകടത്തില്‍ മരിച്ച രണ്ടുപേരും എച്ച്.സി.എല്‍. കമ്പനിയിലെ ജീവനക്കാരായിരുന്നു.