മലപ്പുറം: ഒഴുക്കിൽ പെട്ട രണ്ടു കുട്ടികളെ സാഹസികമായി രക്ഷപെടുത്തിയ മധുരക്കുഴിയിൽ റഷീദലിക്ക് നിലമ്പൂർ ഫയർ ഫോഴ്സിന്റെ ആദരം. നിലമ്പൂർ കളത്തിൻ കടവിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
കഴിഞ്ഞ ദിവസം കുളിക്കാനായി കളത്തിൻ കടവിൽ എത്തിയപ്പോൾ സ്ത്രീയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ റഷീദലി രണ്ട് കുട്ടികൾ മുങ്ങി താഴുന്നത് കണ്ടു. ഉടൻതന്നെ പുഴയിലേക്ക് ചാടി രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തുകയായിരുന്നു.
റഷീദലിയുടെ കൃത്യമായ ഇടപെടലാണ് രണ്ടു കുട്ടികളുടെയും ജീവൻ രക്ഷിക്കാനായത്. വിലപ്പെട്ട ജീവനുകൾ രക്ഷപ്പെടുത്തിയ മാതൃകാ സേവനം മുൻ നിർത്തിയാണ് നിലമ്പൂർ ഫയർ ഫോഴ്സിന്റെ ആദരവ്. നിലമ്പൂർ ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ പൊന്നാട അണിയിച്ചു ആദരിച്ചു.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പി ബാബുരാജ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ യൂസഫലി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി സുധീഷ്, പി ഇല്യാസ്, വി സിസിൽദാസ്, എ ശ്രീരാജ്, എം നിസാമുദ്ധീൻ, സി. വിനോദ്, ഹോം ഗാർഡ് പി സി ചാക്കോ, പി എം. മാത്യു എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.