കോഴിക്കോട്: ട്രെയിനിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ യുവാക്കളാണ് പോലീസ് പിടിയിലായത്.
ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ട്രെയിന്‍ വെള്ളയില്‍ റെയില്‍വേ സ്റ്റേഷന് കടന്ന് പോയതിന് പിന്നാലെയാണ് സ്ഫോടക വസ്തു ട്രെയിനില്‍ വീണത്. വാതിലില്‍ നിന്ന യാത്രക്കാരനായ യുവാവിന്റെ കാലില്‍ തട്ടി പുറത്തേക്ക് തന്നെ വീണ് പൊട്ടിയതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല.
also read: കൊയിലാണ്ടിയിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ 17കാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു!
ഷാഹുല്‍ ഹമീദിന്റെ(36) ഷൂവില്‍ തട്ടിയാണ് സ്ഫോടക വസ്തു പുറത്തേക്ക് വീണ് പൊട്ടിയത്. പ്ലാറ്റ്ഫോമിന്റെ കിഴക്കു ഭാഗത്തുനിന്നാണ് ജനറല്‍ കോച്ചിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത്. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാരന് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ഉപേന്ദ്രകുമാര്‍ ഉടനെ വെള്ളയില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി പ്ലാറ്റ്ഫോമും റെയില്‍വേ ട്രാക്കുകളും പരിശോധിച്ചു. പക്ഷേ സ്ഫോടക വസ്തുവിന്റെ അംശങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ തിരച്ചിലിലാണ് യുവാക്കള്‍ അറസ്റ്റിലായത്.