തൊടുപുഴ: ശുചിമുറിയില്‍ വെച്ച് പ്രസവിച്ച ശേഷം അമ്മ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ മുക്കി കൊലപ്പെടുത്തിയ സംഭവം കേട്ട് കേരളക്കര നടുങ്ങിയിരുന്നു. തൃശൂര്‍ കൊരട്ടി സ്വദേശിനി സുജിത (28)യാണ് കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തിയത്.
ഉടുമ്പന്നൂരില്‍ ഒരുമാസം മുന്‍പ് താമസിക്കാനെത്തിയ സുജിത നാടിനെ ഒന്നടങ്കം നടുക്കത്തിലാക്കിയാണ് ജലിയിലേക്ക് പോകുന്നത്. ഉടുമ്പന്നൂര്‍ മങ്കുഴി ഗ്രാമത്തിലാണ് സംഭവം. ഒരു വീടിന്റെ മുകള്‍ നിലയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയതായിരുന്നു സുജിതയും ഭര്‍ത്താവും രണ്ട് മക്കളും.
സുജിത ഗര്‍ഭിണിയാണെന്ന വിവരം അയല്‍വാസികള്‍ പോലും അറിഞ്ഞിരുന്നില്ല.അടുത്ത ദിവസങ്ങളില്‍ പോലും അയല്‍ക്കാരായ സ്ത്രീകളുമായി സംസാരിച്ചിരുന്ന സുജിതയെ കണ്ടവര്‍ ആര്‍ക്കും യാതൊരു സംശയവും തോന്നിയതുമില്ല.
എന്നാല്‍, അടുത്തകാലത്തായി സുജിതയുടെ ശാരീരിക വ്യത്യാസം കണ്ട് ആശാ പ്രവര്‍ത്തക ഏതാനും ദിവസം മുന്‍പ് വീട്ടിലെത്തി അന്വേഷിച്ചിരുന്നെങ്കിലും ശരീരത്തിന് വണ്ണം വയ്ക്കാനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നു പറഞ്ഞ് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.
also read: പോലീസുദ്യോഗസ്ഥന് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍
പിന്നീട് അയല്‍ക്കാര്‍ ഗര്‍ഭിണി ആണെന്നത് അറിയാതിരിക്കാന്‍ വലുപ്പം കൂടിയ നൈറ്റി ധരിച്ചാണ് സുജിത പുറത്തിറങ്ങിയിരുന്നത്. ബുധനാഴ്ച രാത്രി ശുചിമുറിയില്‍ കയറിയ സുജിത ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും മക്കളും എത്തി പുറത്തിറക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണു രക്തസ്രാവം ശ്രദ്ധയില്‍പ്പെട്ടത്. ഇതെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന കെട്ടിട ഉടമയുടെ ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴും പ്രസവത്തെ കുറിച്ച് ഭര്‍ത്താവിനും മറ്റുള്ളവര്‍ക്കും അറിവുണ്ടായയിരുന്നില്ല. പരിശോധിച്ച ഡോക്ടര്‍മാരാണ് പ്രസവം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ വീപ്പയില്‍ ഉപേക്ഷിച്ച നവജാത ശിശുവിന്റെ മൃതശരീരം കണ്ടെത്തി. സുജിത കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
also read: സ്കൂൾ വിദ്യാർഥികൾക്കും അതിഥി തൊഴിലാളികൾക്കും കഞ്ചാവ് എത്തിക്കും; പാലക്കാട് യുവാവ് അറസ്റ്റിൽ
അതേസമയം, തന്റെ കുഞ്ഞിനെയല്ല സുജിത പ്രസവിച്ചതെന്നാണ് ഭര്‍ത്താവിന്റെ മൊഴി. കുറച്ചുനാള്‍ മുമ്പ് സുജിത മറ്റൊരാള്‍ക്ക് ഒപ്പം ഇറങ്ങിപോയിരുന്നുവെന്ന ഇദ്ദേഹം പറയുന്നു.രക്തസ്രാവത്തെ തുടര്‍ന്ന് അവശയായ സുജിത ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്.