സ്കൂൾ വിദ്യാർഥികൾക്കും അതിഥി തൊഴിലാളികൾക്കും പതിവായി കഞ്ചാവ് എത്തിച്ചിരുന്ന യുവാവ് പാലക്കാട് അറസ്റ്റിൽ. മുണ്ടൂർ സ്വദേശി ഷാനുവാണ് അറസ്റ്റിലായത്. ഒന്നരക്കിലോ കഞ്ചാവുമായി സൗത്ത് പോലീസ് ആണ് ഇയാളെ പിടികൂടിയത്.
കൊച്ചി നഗരത്തെ വിറപ്പിച്ച് വീണ്ടും കൊലപാതകം; യുവാവിനെ കുത്തി കൊലപ്പെടുത്തിയത് പുലർച്ചെ
ഇടപാടുകാർക്ക് കൈമാറാനുള്ള പൊതിയുമായി കാത്തിരിക്കുമ്പോഴാണ് യുവാവ് പോലീസിന്റെ പിടിയിലായത്. അതിഥി തൊഴിലാളികൾ, സ്കൂൾ, കോളജ് വിദ്യാർഥികൾ എന്നിവർക്കിടയിൽ പതിവായി കഞ്ചാവ് ചില്ലറ വിൽപന നടത്തുന്നയാളാണ് ഷാനു.
ഫോണിൽ വിളിച്ച് ഇടപാടുറപ്പിച്ച ശേഷം തിരക്കേറിയ ഇടങ്ങളിൽ വെച്ച് കൈമാറുന്നതായിരുന്നു പതിവ് രീതി. ഫോണിൽ വിളിക്കുന്നവരോട് രഹസ്യ കോഡ് കൈമാറിയാണ് സാധനത്തിന്റെ അളവും വിൽപനയ്ക്കുള്ള സ്ഥലവും നിശ്ചയിക്കുന്നത്.
ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളായിരുന്നു പതിവ് കഞ്ചാവ് കൈമാറ്റ ഇടങ്ങൾ. ഷാനു ഏറെ നാളായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. ഷാനുവിനെ പാലക്കാട് കോടതി റിമാൻഡ് ചെയ്തു.