തിരുവനന്തപുരം: മുന്‍ മന്ത്രി ആര് സുന്ദരേശന് നായര്‍ വിടവാങ്ങി. 82 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ് അദ്ദേഹം. 1981 ലെ കരുണാകരന് മന്ത്രിസഭയില്‍ ആരോഗ്യ-ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു.
എന്‍എസ്എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ഡിപിയുടെ സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്ന് അഞ്ചും ആറും കേരള നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
also read: കൊറോണ വൈറസിന് പിന്നാലെ ചൈനയിൽ പുതിയ വൈറസ്; ‘ലങ്ക്യ ഹെനിപ’ പടരുന്നു, ആശങ്ക
ബിരുദാനന്തര ബിരുദധാരിയായ സുന്ദരേശന് നായര്‍ തിരുവനന്തപുരത്തെ പ്രശസ്തമായ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വിക്ടറിയുടെ ഉടമയും അധ്യാപകനുമായിരുന്നു. പിഎസ് സി അംഗമായും കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.