ഗ്വാളിയോര്‍: ബലാത്സംഗം കേസില്‍ വിവാദ സന്ന്യാസി വൈരാഗ്യ നന്ദഗിരി എന്ന മിര്‍ച്ചി ബാബ അറസ്റ്റില്‍. മധ്യപ്രദേശിലെ റെയ്സന് ജില്ലയില്‍ നിന്നുള്ള സ്ത്രിയാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തിങ്കളാഴ്ചയാണ് ഇയാള്‍ പോലീസ് പിടിയിലായത്.
ഗ്വാളിയോര്‍ നഗരത്തിലെ ഹോട്ടലില്‍ നിന്നാണ് മിര്‍ച്ചി ബാബയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ഭോപ്പാലിലേക്ക് കൊണ്ടുപോയതായി ഗ്വാളിയോര്‍ പൊലീസ് സൂപ്രണ്ട് അമിത് സംഘി മാധ്യമങ്ങളോട് പറഞ്ഞു.
also read; മുന്നോട്ട് നീങ്ങിയ ട്രെയിനിൽ നിന്നും വീണ വയോധികയേയും മകനേയും രക്ഷിച്ച് റെയിൽവേ ഉദ്യോഗസ്ഥ
വിവാഹം കഴിഞ്ഞ് നാല് വര്‍ഷമായിട്ടും ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതിന് പരിഹാരം തേടിയാണ് യുവതി മിര്‍ച്ചി ബാബയുടെ അടുത്തെത്തിയത്. എന്നാല്‍ ആശ്രമത്തില്‍വെച്ച് മിര്‍ച്ചി ബാബ നല്കിയ ഭക്ഷണം കഴിച്ചതോടെ ബോധരഹിതയാകുകയായിരുന്നു.
അബോധാവസ്ഥയില്‍ ഇയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി പരാതിയില്‍ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്.