ന്യൂഡൽഹി: രണ്ടുവയസുകാരൻ കുത്തിവെപ്പ് മാറി നൽകിയതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ മുംബൈയിൽ നാല് ആശുപ്രതി ജീവനക്കാർ അറസ്റ്റിൽ. മുംബൈ ഗോവണ്ടിയിലെ നഴ്സിങ് ഹോമിലാണ് സംഭവം. പനിയെ തുടർന്ന് നൂർ ന്ഴസിങ് ഹോമിലെത്തിയ രണ്ടു വയസ്സുകാരൻ താഹ ഖാന് നഴ്സിന് പകരം തൂപ്പുകാരിയാണ് മരുന്ന് കുത്തിവെച്ചത്.
മരുന്ന് മാറി കുത്തിവെച്ചതോടെ ഗുരുതരാവസ്ഥയിലായ താഹ മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കുത്തിവെയ്പ്പെടുത്ത പതിനേഴുകാരിയായ തൂപ്പുകാരിയോടൊപ്പം ഡോക്ടറേയും റെസിഡന്റ് മെഡിക്കൽ ഓഫീസറേയും നഴ്സിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൂപ്പുകാരിക്ക് പ്രായപൂർത്തി ആകാത്തതിനാൽ ജുവൈനൻ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ക്ലബ് ഹൗസ് ചർച്ചയ്ക്കിടെ സ്ത്രീകൾക്ക് നേരെ ലൈംഗികാധിക്ഷേപം; മൂന്ന് പേർ അറസ്റ്റിൽ
ജനുവരി 12-നാണ് പനിയെ തുടർന്നാണ് താഹ, നൂർ നഴ്സിങ് ഹോമിലെത്തിയത്. സംഭവ ദിവസം 16-കാരനായ മറ്റൊരു രോഗിക്ക് അസിത്രോമൈസിൻ കുത്തിവെയ്ക്കേണ്ടിവന്നിരുന്നു. നഴ്സ് ഇതിൽ അലംഭാവം കാട്ടിയതോടെ തൂപ്പുകാരി ഇൻജക്ഷൻ എടുക്കാൻ തയ്യാറാവുകയായിരുന്നു. എന്നാൽ 16-കാരന് പകരം രണ്ടു വയസ്സുകാരനായ താഹയ്ക്കാണ് തൂപ്പുകാരി ഇൻജക്ഷൻ നൽകിയത്. അന്ന് റെസിഡന്റ് മെഡിക്കൽ ഓഫീസർ അവധി ആയിരുന്നെന്നും പോലീസ് പറഞ്ഞു.