തിരുവനന്തപുരം: ടിക്കറ്റെടുത്തതിന്റെ ബാക്കി ഒരു രൂപ ചോദിച്ചതിന് കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ യാത്രക്കാരനെ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്ത് സ്വകാര്യ ബസിലാണ് യുവാവിന് കണ്ടക്ടറുടെ മര്‍ദ്ദനമേറ്റത്.
മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാവിനെ പോലീസ് തേടുയായിരുന്നു. കല്ലമ്പലം സ്വദേശി ഷിറാസ് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റതെന്ന് പോലീസ് പറയുന്നു.
പേരൂര്‍ക്കട സ്റ്റേഷനിലെത്താന്‍ ഷിറാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
also read: ഗാർഹിക സിലിണ്ടറിന് വീണ്ടും വില കൂട്ടി; വില 1000 രൂപ കടന്നു!
അതേസമയം, വയനാട് തിരുനെല്ലിയില്‍ മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. തിരുനെല്ലി കാളാംങ്കോട് കൊളനിയിലെ ബിനു ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയുണ്ടായ തര്‍ക്കത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്.
പരിക്കേറ്റ ബിനുവിനെ അയല്‍വാസികളാണ് അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാളാംങ്കോട് കോളനിവാസികളായ മൂന്ന് പേരെ തിരുനെല്ലി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ബിനുവിന്റെ അയല്‍വാസികളായ നാരായണന്, മോഹനന്, ചന്ദ്രന് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.