പൊന്നാനി: പവിത്രമായ പരിശുദ്ധ റമദാന് ശരീഫ് ബൈത്തുല്‍ മുഖദസ്സില്‍ നമസ്കരിച്ചു കൊണ്ടിരിക്കുന്ന പാലസ്തീന് ജനതയെ പിഞ്ചുമക്കളുമടക്കം ഒരു കാരണവും കൂടാതെ ബോംബിട്ട് തകര്‍ക്കുന്ന ഭീകരവാഴ്ച്ച നടത്തുന്ന ഇസ്രായേലിനെ ലോക രാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ പൊന്നാനി ആവശ്യപ്പെട്ടു.
എത്രയോ കാലങ്ങളായി ഇസ്രായേല്‍ ജൂതര്‍ പാലസ്തീന് ജനതയെ ഇല്ലായ്മചെയ്യാന്‍ തുടങ്ങിയിട്ട്. ഇസ്രായേലരുടെ ഭീകരതാണ്ഡവം അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ മുന്നോട്ട് ഇറങ്ങണമെന്ന് മുഹമ്മദ് ഖാസിം കോയ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ദിവസം നമസ്കരിക്കുന്ന വിശ്വാസികൾക്ക് നേരെയുണ്ടായ ഇസ്രായേൽ വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്. 40 പേരാണ് ഇതുവരെ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിനെതിരെ ലോക വ്യാപകമായി വലിയ പ്രതിഷേധങ്ങൾ ആണ് ഉയരുന്നത്.
അതേസമയം, ഇസ്രയേലിനെതിരെയുള്ള ഹമാസിന്റെ പ്രത്യാക്രമണത്തിൽ മലയാളിയായ ഇടുക്കി സ്വദേശി സൗമ്യ അടക്കം അഞ്ചു പേരും കൊല്ലപ്പെട്ടിട്ടുണ്ട്
പാലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഒമാന്‍ രംഗത്തെത്തി. ഒമാന്റെ സഹോദരങ്ങളായ പാലസ്തീന് ജനതയോട് ഐക്യദാര്‍ഢ്യവും, സ്വാതന്ത്യത്തിന് വേണ്ടിയുള്ള അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പിന്തുണയും ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.