കോഴിക്കോട് : പണം വാങ്ങി ഹോട്ടലില്‍ എത്തിച്ച് ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. കോഴിക്കോടാണ് സംഭവം. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ലത്തീഫാണ് (35) അറസ്റ്റിലായത്. 27കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഓഗസ്റ്റ് 14ന് ഉമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ആശുപത്രിയില്‍ ഉമ്മയ്ക്കൊപ്പം ഡോക്ടറെ കാണാനായി പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്.
എന്നാല്‍ പിറ്റേന്ന് യുവതി പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. താന്‍ മരിക്കണമെന്ന ഉദ്ദേശ്യത്തോടെ പോയതാണെന്നും, എന്നാല്‍ മക്കളെ ഓര്‍ത്തപ്പോള്‍ മനംമാറ്റമുണ്ടായി തിരികെ വരികയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.
പോലീസ് ഇതിനുകാരണം തിരക്കിയപ്പോഴാണ് പീഡനവിവരം യുവതി വെളിപ്പെടുത്തിയത്. പണം വാങ്ങി തന്നെ പീഡിപ്പിക്കാന്‍ ഭര്‍ത്താവ് മറ്റൊരാള്‍ക്ക് അവസരമൊരുക്കിയെന്ന് യുവതി പറഞ്ഞു. താമസിക്കുന്ന വാടകവീട്ടിലും തൊട്ടില്‍പ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
also read: ജീപ്പിന് പുറകിൽ നിന്ന് തൂങ്ങി വിദ്യാർത്ഥിനികളുടെ അതിസാഹസിക യാത്ര
ഒരു തവണ തന്നെ ഹോട്ടലിലെത്തിക്കുകയും, മറ്റൊരിക്കല്‍ അയാളെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നശേഷം ഭര്‍ത്താവ് പണം കൈപ്പറ്റുകയുമായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ അബ്ദുള്‍ ലത്തീഫിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.