തൃശൂര്‍: കേരളക്കരയെ ഞെട്ടിച്ച് കൊലപാതകം. തൃശ്ശൂരില്‍ മകന് അമ്മയെ സിലിണ്ടറുകൊണ്ട് തലക്കടിച്ച് കൊന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോാലീസ് പറഞ്ഞു. കൊള്ളിക്കുന്നിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന ശോഭനയെയാണ് മകന് വിഷ്ണു ക്രൂരമായി കൊലപ്പെടുത്തിയത്.
വീട് വിറ്റ് കിട്ടിയ അഞ്ച് ലക്ഷം രൂപ വിഷ്ണു നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശോഭന കൊടുത്തിരുന്നില്ല. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. താലൂര്‍പാടം എന്ന സ്ഥലത്തെ സ്വന്തം വീട് വിറ്റപ്പോള്‍ ലഭിച്ച 5 ലക്ഷം രൂപ ശോഭന ബാങ്കിലിട്ടിരുന്നു.
also read: കുടുംബവിളക്ക് താരം നൂബിൻ ജോണി വിവാഹിതനായി; വധു ഡോ. ജോസഫൈൻ
ഈ പണം എടുത്ത് നല്കാന് വിഷ്ണു ആവശ്യപ്പെട്ടിട്ടും ശോഭന തയ്യാറായിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് അച്ഛന് ജോലിക്ക് പോയ സമയം അമ്മയുമായി വിഷ്ണു തര്‍ക്കിച്ചു. ഇതിനിടെ വീടിന്റെ ഹാളില്‍ വെച്ച് ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി.
കൊലയ്ക്ക് ശേഷം വിഷ്ണു പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടും ആദ്യം ഒന്നും പറയാന്‍ കൂട്ടാക്കിയിരുന്നില്ല. ഏറെ നേരം മിണ്ടാതെ നിന്ന വിഷ്ണുവിനോട് ഷര്‍ട്ടിലെ ചോരക്കറ എന്താണെന്ന് പൊലീസുകാര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് കൊലപാതക വിവരം പറയുന്നത്.
അമ്മയും മകനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു എന്നാണ് ശോഭനയുടെ ഭര്‍ത്താവ് ചാത്തൂട്ടി പറയുന്നത്. ഉച്ചത്തില്‍ സംസാരിക്കുന്നതോ ബഹളവോ വീട്ടില്‍ നിന്ന് കേള്‍ക്കാറില്ലെന്ന് സമീപവാസികളും പറയുന്നു. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.