കോഴിക്കോട്: ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ജീവനൊടുക്കിയ നിലയില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. നാദാപുരം പേരോട് സുബീന മുംതാസിനെയാണ് വാണിമേല്‍ നരിപ്പറ്റയിലെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൂങ്ങി മരിച്ച നിലയിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 25 നായിരുന്നു സുബീന മക്കളെ കിണറ്റിലെറിഞ്ഞു കൊന്നത്. ഇതിനു ശേഷം കിണറ്റിലേക്ക് ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
also read: മുൻ മന്ത്രി പി കെ ഗുരുദാസന് വീട് ഒരുക്കി നൽകി സിപിഎം; ഈ മാസം അവസാനത്തോടെ ‘സ്നേഹവീട്’ കൈമാറും
മക്കളെ കിണറ്റില്‍ എറിഞ്ഞതായും താന്‍ കിണറ്റില്‍ ചാടി മരിക്കുകയാണെന്ന് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് അറിയിച്ച ശേഷമാണ് സുബിന അന്ന് കിണറ്റില്‍ ചാടിയത്.
ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ യുവതി കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും എന്നാല്‍ കുഞ്ഞുങ്ങളെ രക്ഷിപ്പെടുത്താന്‍ കഴിഞ്ഞില്ല. മക്കളെ കൊലപ്പെടുത്തിയ ഇവര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.