ശ്രീനഗർ: ജമ്മു കശ്മീരിലെ അമർനാഥിലുണ്ടായ മേഘവിസ്ഫോടനത്തിൽ 15 മരണം. ഒട്ടേറെപ്പേർ അപകടത്തിൽപ്പെട്ടതായാണ് ലഭിക്കുന്ന റിപ്പോർട്ട്. വൈകുന്നേരം അഞ്ചരയോടെ ഉണ്ടായ ദുരന്തത്തില്‍ 15 പേര് മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നാല്പതോളം പേരെ കാണാതായെന്നും റിപ്പോർട്ടില്‍ പറയുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് സൂചന. കേന്ദ്രസംസ്ഥാന ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനം നടത്തി വരികയാണ്.
ഹൃദയാഘാതം, നടന് വിക്രം ആശുപത്രിയില്‍
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. അമർനാഥ് ഗുഹയ്ക്കുമുകളിൽ നിന്നാണ് ജലപ്രവാഹമുണ്ടായതെന്ന് ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് അറിയിക്കുന്നു. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപത്ത് തീര്‍ഥാടകര്‍ക്കായി സജ്ജീകരിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനങ്ങളും ടെന്റുകളും തകര്‍ന്നു.
#WATCH | J&K: Rescue operation underway at lower reaches of Amarnath cave where a cloud burst was reported. Two people dead so far pic.twitter.com/0pwry9gkJt
— ANI (@ANI) July 8, 2022
അമര്‍നാഥിലേക്കുള്ള വഴി പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ഇതോടെ അമർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവച്ചു. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
#WATCH | J&K: Visuals from lower reaches of Amarnath cave where a cloud burst was reported at around 5.30 pm. Rescue operation underway by NDRF, SDRF & other associated agencies. Further details awaited: Joint Police Control Room, Pahalgam
(Source: ITBP) pic.twitter.com/AEBgkWgsNp
— ANI (@ANI) July 8, 2022