ലഖ്നൗ: മിണ്ടാപ്രാണികള്‍ക്ക് നേരെയുള്ള ക്രൂരത തുര്‍ക്കഥയാവുന്നു. കുരങ്ങനെ കല്ലെറിഞ്ഞു കൊന്ന മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് ദാരുണസംഭവം. സംഗം, രാധേ, സൂരജ് എന്നീ മൂന്ന് യുവാക്കളെയാണ് അറസ്റ്റ് ചെയ്തതെന്ന് പിപാര്‍പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ധീരേന്ദ്ര സിംഗ് യാദവ് പറഞ്ഞു.
കുരങ്ങനെ രക്ഷിക്കാന്‍ ശ്രമിച്ച ദേവേന്ദ്ര സിംഗ് എന്നയാളുടെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പോലീസ് അറിയിച്ചു. പിപാര്‍പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ദുര്‍ഗാപൂര്‍ മാര്‍ക്കറ്റിലെ ബിയര്‍ കടയ്ക്ക് സമീപമാണ് സംഭവം നടന്നത്.
also read: തലശ്ശേരിയിൽ പരീക്ഷയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠി ബ്ലേഡ് കൊണ്ട് ആക്രമിച്ചു
മദ്യലഹരിയിലായിരുന്നു മൂന്ന് യുവാക്കളുടെയും ക്രൂരത. ബിയര്‍ കടയ്ക്ക് സമീപത്തെ റോഡരികില്‍ ഇരിക്കുകയായിരുന്നു കുരങ്ങന്. കുരങ്ങനെ കണ്ട ഇവര്‍ അതിനു നേരെ ഇവര്‍ കല്ലെറിയാന്‍ തുടങ്ങി. പരിക്കേറ്റ കുരങ്ങന് അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ എത്തിയെന്നും പിന്നീട് ചത്തെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രദേശത്തു നിന്നും ജഡം നീക്കം ചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.