കൊച്ചി: മഹാപ്രളയത്തിലും സംസ്ഥാനത്താകെ രക്ഷാപ്രവര്‍ത്തനം ഇന്നും സജീവമായി തുടരുന്നു. കര, നാവിക, വ്യോമസേനകള്‍ക്കൊപ്പം ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കൂടുതല്‍ ഹെലികോപ്റ്റുകളും ബോട്ടുകളും എത്തി. നീണ്ടകര, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളും ഫിഷിങ് ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
പെരിയാറിന്റെ തീരത്തും ചാലക്കുടിയിലും പത്തനംതിട്ടയിലുമായി കുടുങ്ങികിടക്കുന്ന പതിനായിരങ്ങളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം പൊങ്ങിയ പലയിടത്തും ജനങ്ങള്‍ ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഒറ്റപ്പെട്ടിരിക്കയാണ്. ഇതിനകം നിരവധിപേരെ രക്ഷപ്പെടുത്തിക്കഴിഞ്ഞു. റോഡുഗതാഗതവും ട്രെയിന്‍ ഗതാഗതവും സ്തഭിച്ചിരിക്കയാണ്.
പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകളില്‍ വെള്ളം കയറിയതും കൂടുതല്‍ ദുരിതമായി. രാത്രിയില്‍ ക്യാമ്ബുകള്‍ മാറ്റേണ്ടിവന്നതും ജനങ്ങളെ വലച്ചു. ഇടുക്കി ജില്ലയില്‍ മഴ കനത്തുപെയ്യുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2402 അടിയിലും കൂടുകയാണ്. പ്രദേശത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളത്ത്ഇതിനകം 2500 പേരെയും പത്തനംതിട്ടയില്‍ 550 പേരെയും രക്ഷപ്പെടുത്തി. തൃശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മൂന്നു വീതം ഹെലികോപ്റ്റര്‍ കൂടുതലായി എത്തും. മറ്റ് ജില്ലകളിലും ആവശ്യാനുസരണം ഹെലികോപ്റ്റര്‍ സേവനമുണ്ടാകും. 23 ഹെലികോപ്റ്റര്‍ ഇതിനായി തയ്യാറാക്കി. 200 ബോട്ടുകൂടി വെള്ളിയാഴ്ച മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് വിനിയോഗിക്കും.