തൊടുപുഴ : തൊടുപുഴയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കുടയത്തൂരില്‍ ചിറ്റടിച്ചാലില്‍ തങ്കമ്മയാണ് മരിച്ചത്. തങ്കമ്മയുടെ മകന് സോമന്റെ വീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന് കുടുംബം മണ്ണിടനടിയില്പ്പെടുകയായിരുന്നു. സോമന്, ഭാര്യ ഷിജി, മകള്‍ നിമ, നിമയുടെ മകന് ആദിദേവ് എന്നിവരാണ് മണ്ണിനടിയില്‍പെട്ടത്.
തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തു. മറ്റ് നാല് പേര്‍ക്കുള്ള തിരച്ചില്‍ നടക്കുകയാണ്. കുടയത്തൂര്‍ സംഗമം കവലക്ക് സമീപം പുലര്‍ച്ചെ നാല് മണിയോടെ ആണ് സംഭവം. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മണ്ണിനടിയില്‍പ്പെട്ട നാല് പേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
also read: സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചു; ബിജെപി നേതാവ് തിരൂരിൽ അറസ്റ്റിൽ
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം. റവന്യു വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മഴ ശമിച്ചിട്ടുണ്ട്. മലവെള്ളപാച്ചില്‍ ഇപ്പോഴും തുടരുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.