തൊടുപുഴ: അമ്മായിമ്മയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മുങ്ങിയ യൂട്യൂബറായ പ്രതി പിടിയില്‍. വഴിത്തല ഇരുട്ടുതോട് സ്വദേശിയായ 38കാരന് അജേഷ് ജേക്കബ് ആണ് പിടിയിലായത്. പ്രതിയെ തന്ത്രപരമായി പൊലീസ് പിടികൂടുകയായിരുന്നു. ആറുവര്‍ഷം മുമ്പാണ് സംഭവം.
ഭാര്യയുടെ അമ്മയെ മര്‍ദിച്ചശേഷം കാല് തല്ലിയൊടിച്ചാണ് പ്രതി മുങ്ങിയത്. അടുത്തിടെ മീന്‍പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ തുടര്‍ച്ചയായി വിഡിയോകള്‍ ചെയ്തിരുന്നു. അജേഷ് തൊടുപുഴ എന്ന പേരില്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചിരുന്നത്.
also read: നടൻ നൂബിൻ വിവാഹിതനാകുന്നു; പ്രിയതമയെ ചേർത്തുപിടിച്ച് സന്തോഷ വാർത്ത പങ്കിട്ട് താരം, വിഡിയോ
വിഡിയോയില്‍ പറയുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എറണാകുളം മുനമ്പം, ഗോശ്രീ പാലം, ബോള്‍ഗാട്ടി എന്നിവിടങ്ങളിലാണ് ഇയാള്‍ വിഡിയോ ചിത്രീകരിച്ചിരുന്നത്. വിഡിയോ എടുക്കാന്‍ പ്രതിക്ക് സഹായം ചെയ്തിരുന്നയാളെ പൊലീസ് കണ്ടെത്തി.
ഇയാളില്‍നിന്ന് പ്രതിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങി മീന്‍പിടിത്തം ഷൂട്ടുചെയ്യാന്‍ താത്പര്യമുള്ള സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് ചിത്രീകരണ സ്ഥലത്തെത്തിച്ചാണ് പിടികൂടിയത്. അജേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.