തിരുവനന്തപുരം: ചത്ത കലമാനെ കറിവച്ചു തിന്ന സംഭവത്തിൽ വനം വകുപ്പിന്റെ പാലോട് റെയ്ഞ്ചിൽ കൂട്ട നടപടി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷജീദാണ് കാട്ടിനുള്ളിൽ ചത്ത കലമാനെ കറിവച്ചു തിന്നത്.
ഷജീദ് ചെയ്ത കുറ്റകൃത്യം മറച്ചുവച്ച ഉദ്യോഗസ്ഥർക്കെതിരെയാണ് കൂട്ടനടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാലിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
പാലോട് റെയ്ഞ്ച് ഓഫീസർ ഉൾപ്പെടെ സംഭവം ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാനും സർക്കാർ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് വനം വിജിലൻസും അന്വേഷിക്കും.