തൃശ്ശൂര്‍: രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലായിരുന്നു. അന്ന് രോഗിയെ ആശുപത്രിയിലെത്തിക്കുകയും വിശ്രമമില്ലാതെ ജോലി ചെയ്യുകയും ചെയ്ത രാജ്യത്തെ ആദ്യ കോവിഡ് പോരാളിയായ ആംബുലന്‍സ് ഡ്രൈവര്‍ ഉദയന്‍ ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതത്തിലേക്ക് കടക്കുകയാണ്.
വിരമിച്ച ശേഷം സേവന രംഗത്ത് സജീവമാകുവാനാണ് ഉദയനു താല്പര്യം. 2020 ജനുവരി 30നായിരുന്നു രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന കൊടുങ്ങല്ലൂരില്‍ സ്വദേശിനിയ്്ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
also read; രുചി മുകുളങ്ങളെ ഉണർത്താൻ ശബരി ചായ
ജില്ലാ ആശുപത്രിയില്‍ നിന്ന് രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ വിപുലമായ സജീകരണങ്ങള്‍ ഒരുക്കിയിരുന്നു. പി.പി.ഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ ഡ്രൈവറായി കോവിഡ് രോഗിയുമായി പോകേണ്ട ചുമതല ഡ്രൈവര്‍ ഉദയനായിരുന്നു.
മെഡിക്കല്‍ കോളജിലെ ക്വാറന്റീന് സെന്ററിലേക്ക് രോഗിയെ എത്തിച്ചു. പിന്നെ, ഒന്നിനു പുറകെ ഒന്നായി കോവിഡ് കേസുകള്‍ ആശുപത്രിയില്‍ എത്തി. കോവിഡ് പോരാളിയായി വിശ്രമമില്ലാതെ ഉദയന്‍ ജോലി ചെയ്തു. പതിനേഴു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഉദയന്‍ പടിയിറങ്ങിയത്.