കോഴിക്കോട്: കൊയിലാണ്ടി പൊയിൽക്കാവ് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂർ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
21 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക് കവറിലാക്കി തോട്ടിലെറിഞ്ഞു, രക്ഷകനായി ഭര്‍തൃ സഹോദരന്
പൂലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം നടന്നത്. ശരത്തിനേയും നിജീഷിനേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സജിത്തിനും ലോറി ഡ്രൈവറായ സിദ്ദിഖിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
ഇരുവരും ചികിത്സയിൽ തുടരുകയാണ്. ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.