കണ്ണൂര്‍: ചെണ്ടമേളം കാണാനെത്തിയ നവ്യ കണ്ടത് ആള്‍ക്കൂട്ടത്തിന് നടുവില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന മകനെയും അച്ഛനെയും. നടുറോഡില്‍ ലോറിക്കടിയില്‍പെട്ടാണ് സ്കൂട്ടര്‍ യാത്രക്കാരായ മഹേഷ് ബാബുവും കൊച്ചുമകന് ആഗ്നേയും മരിച്ചത്.
കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ പള്ളിക്കുളത്താണ് അപകടം. ദേശീയപാതയോരത്തെ മലബാര്‍ കിച്ചന് എന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്ന നവ്യ, തൊട്ട് മുന്നില്‍ പുതുതായി ആരംഭിച്ച മാര്‍ബിള്‍ ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചെണ്ടമേളം കാണാനെത്തിയതായിരുന്നു.
also read: വെണ്ണല ക്ഷേത്രത്തിലെ മതവിദ്വേഷപ്രസംഗത്തിൽ പിസി ജോർജ് കുടുങ്ങും; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
കടയുടെ ഉദ്ഘാടനം പത്ത് മണിക്ക് കഴിഞ്ഞെങ്കിലും ഷോറൂമിന്റെ മുന്നില്‍ ആള്‍ക്കൂട്ടം കണ്ട് നവ്യ അവിടേക്കെത്തി. റോഡില്‍ തലപൊട്ടി, ചോരയില്‍ കുളിച്ച്, ചേര്‍ന്ന് കിടക്കുന്ന രണ്ട് ശരീരങ്ങളാണ് അവിടെ കണ്ടത്. കുറച്ച് കഴിഞ്ഞപ്പോള്‍ തളിപ്പറമ്പ് ഭാഗത്തുനിന്ന് ഒരു ആംബുലന്‍സ് വന്നു.
നാട്ടുകാര്‍ അത് നിര്‍ത്തിച്ച് മൃതദേഹങ്ങള്‍ അതിലേക്ക് മാറ്റി. ആള്‍ക്കൂട്ടത്തില്‍നിന്ന് നവ്യ അത് തന്റെ അച്ഛന് മഹേഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞു. നിലവിളിച്ച് പരക്കം പായുന്ന നവ്യയെ നാട്ടുകാര്‍ തൊട്ടടുത്ത കടയിലിരുത്തി. പിന്നീട് മാത്രമാണ് തന്റെ മകന് ആഗ്നേയും അപകടത്തില്‍പ്പെട്ട കാര്യം ആ അമ്മ മനസ്സിലാക്കിയത്. ഇതോടെ ആ അമ്മ തളര്‍ന്നിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്.