മോട്ടോർ വാഹന നിയമലംഘനങ്ങൾ തെളിവ് സഹിതം കണ്ടെത്തി കാര്യക്ഷമമായി തടയുന്നതിനായി സ്ഥാപിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ എറണാകുളം ജില്ലയിൽ പ്രവർത്തിച്ചുതുടങ്ങി. 100 ക്യാമറകൾ സ്ഥാപിച്ചതിൽ 60 എണ്ണമാണ് കണ്ണുതുറന്നത്. ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച് നടപടി സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു.
വീട്ടമ്മയെ ബിയര്‍ കുപ്പികൊണ്ട് കുത്തിക്കൊന്നു, അയല്‍വാസി പിടിയില്‍
എഐ ക്യാമറകൾ ശേഖരിച്ച ചിത്രങ്ങൾ നാളെ മുതൽ തന്നെ വാഹന ഉടമകളുടെ പേരിൽ നോട്ടീസായി അയയ്ക്കാൻ തുടങ്ങും. പിഴ ഓൺലൈനായി അടയ്ക്കുന്നതിന് 30 ദിവസം വരെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാൽ 30 ദിവസം കഴിഞ്ഞും പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിയിലേയ്ക്ക് വിടും. പിന്നീട് കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി പിഴ നൽകേണ്ടതായി വരും. 30 ദിവസങ്ങൾക്കുള്ളിൽ പിഴ തുക അക്ഷയ കേന്ദ്രങ്ങൾ വഴിയും അടയ്ക്കാൻ സാധിക്കും.
അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകൾ ഒപ്പിയെടുത്തിരുന്നെങ്കിൽ ഇന്ന് അത് മാത്രമല്ല കണ്ടെത്തുക. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കൽ തുടങ്ങിയവയും ഈ ക്യാമറകൾ കണ്ടെത്തും.