തൃശൂർ: തൃശൂരിൽ എഴുപതുകാരി വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞു. ടൗൺ ഹാളിൽ വനിതാ കമ്മിഷൻ സിറ്റിങ്ങിൽ പരാതിയുമായി എത്തിയ 70 വയസ്സുകാരിയാണ് അപ്രതീക്ഷിതമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ഭർത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവർ വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ താൻ നൽകിയ പരാതിയിൽ കമ്മിഷൻ സ്വീകരിച്ച നടപടി വയോധികയ്ക്ക് തൃപ്തി നൽകിയില്ല. ഇതാണ് പ്രകോപനത്തിന് കാരണം.
മംഗലാംകുന്ന് ഗണേശന്റെ കൊമ്പ് തട്ടി ലോറിയിൽനിന്ന് വീണ പാപ്പാൻ മരിച്ചു
വനിതാ കമ്മിഷൻ ഇന്ന് നടക്കുന്ന സിറ്റിംഗിൽ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല. എന്നാൽ, സിറ്റിംഗ് നടക്കുന്നതിനിടെ ഹാളിലേക്കെത്തിയ എഴുപതുവയസുകാരി തന്റെ കൈയ്യിൽ കരുതിയിരുന്ന മുളക് പൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച് സ്റ്റേജിലേക്ക് വിതറുകയായിരുന്നൃു. ഫാനിട്ടിരുന്നതിനാൽ മുളക്പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി. ഇതോടെ പരിപാടിയും ആകെ ബഹളമായി.
ഒടുവിൽ പോലീസ് എത്തി മുളക്പൊടി എറിഞ്ഞ സ്ത്രീയെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വയോധികയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. നേരത്തേയും ഇവർ വനിതാ കമ്മിഷനെതിരെ രംഗത്ത് വന്നിരുന്നു.