തൊടുപുഴ: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് കൊട്ടാരക്കര നിലമേൽ കരിയോട് അൽഹുദാ വീട്ടിൽ ലത്തീഫ് മുർഷിദ്(26) പിടിയിലായത്. കോട്ടയം മെഡിക്കൽ കോളേജിലെ ഹൗസ് സർജനാണ് ലത്തീഫ്.
വിവാഹം ചെയ്യണമെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും യുവതി തന്റെ പരാതിയില്‍ പറഞ്ഞു. സമൂഹമാധ്യമംവഴി പരിചയപ്പെട്ട യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ഇതുകാട്ടി വീണ്ടും പീഡിപ്പിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്.
വിവാഹം കഴിക്കാൻ വൻതുക ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. തൊടുപുഴ ഡിവൈ.എസ്.പി. എ.ജി.ലാലിന്റെ നിർദേശപ്രകാരം കരിങ്കുന്നം സി.ഐ. പ്രിൻസ് കെ.ജോസഫ്, എ.എസ്.ഐ. ഷംസുദ്ദീൻ, സി.പി.ഒ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കൊട്ടാരക്കരയിൽനിന്ന് പിടികൂടിയത്.