കോട്ടയം: പാലായിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഫേസ്ബുക്ക് പരിചയം മുതലെടുത്ത് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂന്നിലവ് പടിപ്പുരയ്ക്കൽ സുരേഷിന്റെ മകൻ വിപിനെയാണ്(20) പോലീസ് അറസ്റ്റ് ചെയ്തത്. കശാപ്പ് ജോലി ചെയ്തുവരികയായിരുന്നു വിപിൻ. ഇയാൾ പിന്നീട് ഫേസ്ബുക്കിലൂടെയാണ് പെൺകുട്ടിയുമായി പരിചയത്തിൽ ആയത്.
കഴിഞ്ഞ ഏഴുമാസമായി വിപിൻ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെയാണ് ലൈംഗിക പീഡനം നടന്നത്. സംഭവത്തിൽ ഫേസ്ബുക്ക് ചാറ്റുകൾ അടക്കം പോലീസ് പരിശോധിച്ചു. പെൺകുട്ടിയെ പലതവണ വിപിൻ പാലായിലെത്തി കണ്ടിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു.
also read- അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്ത് ബോളിവുഡ് നടി രവീണ ഠണ്ടൻ
ഇതിനിടെയാണ് പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ശേഷം പ്രതിലൈംഗികമായി പീഡിപ്പിച്ചത്. സ്കൂളിൽ പോയ വിദ്യാർത്ഥിനിയെ പാലാ ടൗണിൽ എത്തിയ പ്രതി ബൈക്കിൽ കയറ്റി ഈരാറ്റുപേട്ട അയ്യമ്പാറയിൽ എത്തിച്ചാണ് പീഡിപ്പിച്ചത്.
അധ്യാപകർ നടത്തിയ കൗൺസിലിങിലാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പെൺകുട്ടി പലപ്പോഴും സ്കൂളിൽ പലദിവസങ്ങളിലും എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചിരുന്നു. തുടർന്ന് പെൺകുട്ടിക്ക് കൗൺസിലിംഗ് നടത്തിയതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്. കഴിഞ്ഞ 7 മാസമായി വിപിനും ആയി അടുപ്പത്തിലായിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ പ്രകാം കേസെടുത്തു.
പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലാ സിഐ കെപി തോംസൺ, എസ് ഐ അഭിലാഷ് എംഡി, ഷാജി കുര്യാക്കോസ്, എഎസ്ഐ ശ്രീലതാമ്മാൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനുമോൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.