ചണ്ഡീഗഡ്: മകൻ മരിച്ചതറിയാതെ 82കാരനായ പിതാവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം. മൊഹാലിയിലാണ് സംഭവം. ദത്തുപുത്രനായ സുഖ്വീന്ദർ സിങ്ങിനൊപ്പം ബൽവന്ത് സിംഗ് താമസിച്ചിരുന്നത്. ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് എത്തി നോക്കുമ്പോഴാണ് മൃതദേഹത്തിനൊപ്പം വൃദ്ധൻ കിടക്കുന്നത് കണ്ടത്.
‘മൃതദേഹത്തിന് അരികിൽ തന്നെയായിരുന്നു വൃദ്ധൻ . അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഓർമ്മയില്ലെന്ന് തോനുന്നു,’ പോൾ ചന്ദ് എന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വാതിൽ തള്ളിത്തുറന്നാണ് വീട്ടിനകത്ത് കടന്നത്.
അകത്തു കടന്നപ്പോൾ മകന്റെ മൃതദേഹത്തിനരികിൽ വൃദ്ധൻ ഇരിക്കുന്നത് കണ്ടു. വയോധികൻ അർദ്ധ ബോധാവസ്ഥയിലും ഗുരുതരാവസ്ഥയിലുമായിരുന്നു. വൃദ്ധനെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നടത്തി വരികയാണ്.
‘മരിച്ച സുഖ്വീന്ദർ സിം?ഗ് അദ്ദേഹത്തിന്റെ ദത്തുപുത്രനായിരുന്നു. ബൽവന്ത് സിം?ഗിന് മക്കളില്ലായിരുന്നു. ആരെങ്കിലും അവരെ സന്ദർശിക്കാറുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, കഴിഞ്ഞ ഒരു മാസമായി വൃദ്ധൻ അകത്തുണ്ടായിരുന്നു. അയാൾ ആരോടും അധികം സംസാരിച്ചില്ല, ദുർഗന്ധം വമിച്ചപ്പോൾ ഞങ്ങൾക്ക് സംശയം തോന്നി, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല, ഞങ്ങൾ പൊലീസിനെ വിളിക്കുകയായിരുന്നു’ അയൽവാസി പറഞ്ഞു.