കോയമ്പത്തൂർ: കുറ്റാലത്ത് വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനിറങ്ങിയ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. പെരമ്പൂർ വിജയ കുമാറിന്റെ ഭാര്യ മല്ലിക (46), കടലൂർ പൺറുട്ടി കലാവതി (60) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട് അഞ്ചുപേരെ കാണാതായി.
അപ്രതീക്ഷിതമായി അധികമായി വെള്ളമെത്തിയതാണ് അപകടത്തിന് കാരണം. പത്തോളം പേരാണ് ഒഴുക്കിൽപ്പെട്ടത്. മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ അപകടം.
മൂന്ന് സ്ത്രീകൾ ഒഴുക്കിൽപ്പെട്ടുവെങ്കിലും ഇവർ നീന്തി രക്ഷപെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചു. ജില്ലാ കളക്റ്റർ ആകാശ്, എസ്.പി. ആർ. കൃഷ്ണരാജ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതം നൽകാൻ സർക്കാരിന് കളക്ടർ ശുപാർശ നൽകി.