ലഖ്നൗ: ഒരു കോഴിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തത് 500ലേറെ പേര്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലാണ് സംഭവം. ലാലി എന്ന കോഴിയുടെ മരണാനന്തര ചടങ്ങിലാണ് നൂറുകണക്കിനാളുകള്‍ പങ്കെടുത്തത്. തെരുവ് നായയില്‍ നിന്നും വീട്ടിലെ ആടിനെ രക്ഷിക്കുന്നതിനിടയിലാണ് ‘ലാലി’ ചത്തത്.
കോഴി മരിച്ചതിന്റെ പതിമൂന്നാം ദിവസം നടത്തിയ ‘തറാവീന്’ എന്നറിയപ്പെടുന്ന ‘മരണാനന്തര ചടങ്ങിലേക്ക്’ 500 പേര് പങ്കെടുത്തത്. ഡോ സാലിഗ്രാം സരോജിന്റെ കുടുംബമാണ് ‘ലാലി’ എന്ന കോഴിയുടെ മരണാനന്തര ചടങ്ങ് നടത്തിയത്. കുടുംബാംഗം മരിക്കുമ്പോള്‍ നടത്താറുള്ള ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയാണ് വീട്ടുകാര്‍ ‘ലാലി’യെ യാത്രയാക്കിയത്.
also read: സ്കൂട്ടർ യാത്രികൻ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം; ഡ്രൈവറുടെ അശ്രദ്ധ, സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി
ലാലിയെ കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഡോ സാലിഗ്രാം സരോജിന്റെ കുടുംബം കാണുന്നത്. അതുകൊണ്ട് തന്നെ വീട്ടുവളപ്പിലാണ് കോഴിയെ ഇവര്‍ കുഴിച്ചിട്ടത്. ജൂണ്‍ ഏഴിനാണ് തെരുവ്നായ ‘ലാലി’യെ ആക്രമിക്കുന്നത്. വീടിന്റെ മുറ്റത്ത് ബഹളം കേട്ട് ചെന്ന് നോക്കുമ്പോഴാണ് വീട്ടുടമസ്ഥനായ ഡോ.സാലിഗ്രാം സരോജ് ആടിനെ രക്ഷിക്കാനായി തെരുവ് നായയുമായി ഏറ്റുമുട്ടുന്ന കോഴിയെ കണ്ടത്.
ഏറ്റുമുട്ടലില്‍ പരുക്കേറ്റ ലാലി ഉടന്‍ തന്നെ ‘മരിക്കുക’യായിരുന്നു.ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് യുപിയിലെ പരമ്പരാഗതമായ ഭക്ഷണം നല്‍കുകയും കോഴിയുടെ ചിത്രങ്ങള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.