ന്യൂഡൽഹി: ശനിയാഴ്ച രാജ്യത്തെ ഇൻഡിഗോ എയർലൈൻസിന്റെ പകുതിയിലധികം സർവീസുകളും വൈകി. ഭൂരിഭാഗം ക്യാബിൻ ക്രൂ ജീവനക്കാരും ലീവെടുത്ത് എയർ ഇന്ത്യയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയതോടെയാണ് സർവീസുകൾ മുടങ്ങിയത്. 45 ശതമാനം സർവീസുകൾ മാത്രമാണ് സയത്ത് ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് കേന്ദ്ര വ്യോമമന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കി.
ഭര്‍ത്താവ് 24കാരന്, ഭാര്യ 61കാരി, വേണം ഒരു കുഞ്ഞിനെ, ഒരു കോടി മുടക്കാന്‍ തയ്യാറെന്ന് ദമ്പതികള്‍!
സിക്ക് ലീവ് എടുത്താണ് ജീവനക്കാർ അധികവും ഇൻർവ്യൂവിൽ പങ്കെടുക്കാൻ പോയത്. രണ്ടാംഘട്ട അഭിമുഖമാണ് ശനിയാഴ്ച നടന്നത്. ഇത്രയധികം ആഭ്യന്തര സർവീസുകൾ വൈകിയതിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇൻഡിഗോയോട് വിശദീകരണം ചോദിച്ചതായി ഡി.ജി.സി.എ. അധികൃതർ അറിയിച്ചു.
Several IndiGo flights across the country delayed after the non-availability of crew members. pic.twitter.com/8km8evAQY1
— ANI (@ANI) July 3, 2022
അതേസമയം, വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ ഇൻഡിഗോ തയ്യാറായിട്ടില്ല. അതേസമയം ട്വിറ്ററിൽ പരാതി പറഞ്ഞ നിരവധി യാത്രക്കാർക്ക് മറുപടി നൽകി. കോവിഡ് വ്യാപനഘട്ടം മുതൽ ഇൻഡിഗോയിൽ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇതാണ് കൊഴിഞ്ഞുപോക്കിലേക്കും ജീവനക്കാർ മറ്റ് കമ്പനികളിലേക്ക് പോകുന്ന അവസ്ഥയിലേക്കും എത്തിച്ചതെന്നാണ് വിവരം.