പുണെ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 58-കാരൻ അറസ്റ്റിൽ. പുണെയിലെ മുംട്വ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയുടെ മാതാവാണ് പോലീസിൽ പരാതി നൽതിയത്. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അങ്കുഷ് എന്ന 58-കാരനാണ് പോലീസ് പിടിയിലായത്. ഘോർപഡേയിലെ ഒരു ഹൗസിങ് സൊസൈറ്റിയിലായിരുന്നു പെൺകുട്ടിയുടെ മാതാവ് ജോലി ചെയ്തിരുന്നത്. ഭിന്നശേഷിക്കാരിയായ മകൾക്കൊപ്പം താമസിക്കാനായി ഇവർക്ക് ഒരു മുറിയും ഹൗസിങ് സൊസൈറ്റി അധികൃതർ നൽകിയിരുന്നു. ഇവിടെയാണ് ഇരുവരും കഴിഞ്ഞിരുന്നത്.
പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി അങ്കുഷ് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് മാതാവ് നൽകിയ പരാതിയിൽ പറയുന്നത്. പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം മാതാവ് അറിയുന്നതെന്ന് ഇത് പോലീസ് പറഞ്ഞു. ഐപിസി 376, 506 വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.