പോലീസ് സ്റ്റേഷൻ ആക്രമിക്കാനും തീ വെക്കാനും മുൻപന്തിയിൽ നിന്ന കേസിലെ 5പ്രതികളുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു നികത്തി. കസ്റ്റഡി മരണം ആരോപിച്ചാണ് അസമിലെ നഗോൺ ജില്ലയിൽ ആൾക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടത്. പിന്നാലെ പ്രതികളായ അഞ്ചുപേരുടെ വീടുകൾ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കുകയായിരുന്നു.
അമ്മയുടെ സംസ്കാരത്തിന് സഹോദരനെത്തിയില്ല; 10വയസുകാരനായ സഹോദരപുത്രനെ കുത്തി സഹോദരിയുടെ പ്രതികാരം!
എല്ലാം അനധികൃത കൈയ്യേറ്റമാണെന്നാണ് അധികൃതരുടെ വാദം. എന്നാൽ ഈ വാദത്തെ നാട്ടുകാർ നിഷേധിക്കുന്നുണ്ട്. കൈക്കൂലി നൽകാൻ വിസമ്മതിച്ച 39കാരനെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് നാട്ടുകാർ അക്രമാസക്തരായത്.
എന്നാൽ പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാണ് സഫിക്കുൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്തതെന്നും അടുത്ത ദിവസം തന്നെ അയാളെ വിട്ടയച്ചുവെന്നും പൊലീസും പറയുന്നു. തുടർന്ന് ഇയാൾ ശരീര വേദനയാണെന്ന് പറഞ്ഞ് രണ്ട് ആശുപത്രികളിൽ ചികിൽസ തേടിയിരുന്നുവെന്നും ദൗർഭാഗ്യവശാൽ മരിച്ചുവെന്നുമാണ് പൊലീസിൻറെ വിശദീകരണം.
എന്നാൽ സഫിക്കുലിൻറെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ സ്റ്റേഷനിലേക്ക് എത്തിയത്. സ്റ്റേഷൻ അക്രമത്തിൽ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അസം ഡിജിപി അറിയിച്ചു.