ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോറിൽ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഏഴു മരണം. അപകടത്തിൽ നിന്ന് 9 പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. വിജയനഗറിലെ സ്വരൺബാഗ് കോളനിയിലെ കെട്ടിടത്തിലെ താഴത്തെ നിലയിൽ ഇന്ന് പുലർച്ചെ 3.10നാണ് ആദ്യം തീപിടുത്തമുണ്ടായത്.
ഗാർഹിക സിലിണ്ടറിന് വീണ്ടും വില കൂട്ടി; വില 1000 രൂപ കടന്നു!
പിന്നീട് അവിടെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലേക്ക് തീപടരുകയായിരുന്നു. നിമിഷ നേരംകൊണ്ട് കെട്ടിടം ഒന്നാകെ തീ വിഴുങ്ങി. ആളുകൾ നല്ല ഉറക്കിത്തിലായിരുന്ന സമയത്താണ് തീ പടർന്നത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ എഴുപേരാണ് വെന്തുമരിച്ചത്. പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപെടുത്തിയ ഒൻപത് പേരിൽ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുനില ഫ്ളാറ്റ് കെട്ടിടത്തിൽ തീ കെടുത്തുന്നതിനാവശ്യമായ സുരക്ഷാ ഉപകരണങ്ങളൊന്നും സ്ഥാപിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി കെട്ടിടത്തിന്റെ ഉടമ അൻസാർ പടേലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.