ഹൈദരാബാദ്: റെയിൽവേ സ്റ്റേഷനിൽ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന ഗർഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ആന്ധ്രപ്രദേശിലെ രേപല്ലേ റെയിൽവേ സ്റ്റേഷനിലാണ് യുവതി ക്രൂരതയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മെയ് 5 വരെ ഇടിമിന്നലോടുകൂടിയ കനത്ത മഴ, 40 കിമീ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്
ബലാത്സംഗത്തിനിരയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച പുലർച്ചെയാണ് മദ്യപിച്ചെത്തിയ മൂന്നംഗസംഘം ഗർഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഭർത്താവിനും മൂന്ന് കുട്ടികൾക്കും ഒപ്പം ഗുണ്ടൂരിൽ നിന്ന് കൃഷ്ണ ജില്ലയിലേക്ക് പോവുകയായിരുന്നു കുടുംബം. ജോലി തേടിയുള്ള യാത്രയ്ക്കിടെ ദമ്പതിമാരും കുട്ടികളും രേപല്ലേ റെയിൽവേ സ്റ്റേഷനിലെ ബെഞ്ചുകളിലാണ് ശനിയാഴ്ച രാത്രി ഉറങ്ങിയത്.
ഞായറാഴ്ച പുലർച്ചെയോടെ മദ്യപിച്ചെത്തിയ മൂന്നംഗസംഘം കുടുംബത്തെ ആക്രമിക്കുകയായിരുന്നു. ഭർത്താവിനെ ആക്രമിച്ചശേഷം പ്രതികൾ യുവതിയെ റെയിൽവേ സ്റ്റേഷനിൽനിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി. തുടർന്ന് സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ യുവതിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.