ലഖ്നൗ: ഉത്തർപ്രദേശിൽ പശുവിനെ ലൈംഗികമായ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ലഖ്നൗ സ്വദേശിയായ മജീദ് എന്നയാളാണ് അറസ്റ്റിലായത്. ഏപ്രിൽ 23-നായിരുന്നു കേസിനാസ്പദമായ സംഭവം. മജീദിന്റെ അയൽക്കാരനാണ് ഇയാൾ പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടത്.
എട്ടു വയസുകാരിയെ പീഡിപ്പിച്ചു; 72കാരനായ അപ്പുവിന് 65 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും!
ഇതോടെ അയൽക്കാരൻ പശുവിന്റെ ഉടമയെ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലുള്ളത് മജീദാണെന്ന് സ്ഥിരീകരിച്ചതോടെ ഇയാളെ പിടികൂടാനായി നാട്ടുകാർ പ്രത്യേകസംഘം രൂപവത്കരിച്ച് തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് സരോജിനി നഗറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.