ഭോപാല്‍: ആശുപത്രിയില്‍ നിന്നും ബന്ധുവിന്റെ മൃതദേഹം കട്ടിലില്‍ ചുമന്ന് നാട്ടിലെത്തിച്ച് നാല് സ്ത്രീകള്‍. മധ്യപ്രദേശിലെ റായ്പൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം. ആശുപത്രിയില്‍ ആംബുലന്‍സ്് സൗകര്യമില്ലാതെ വന്നതോടെയാണ് മൃതദേഹം ചുമന്ന് നാട്ടിലെത്തിക്കേണ്ടി വന്നത്.
ബന്ധുക്കളായ സ്ത്രീകള്‍ മൃതദേഹം കട്ടിലില്‍ ചുമന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള മഹുവ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്. ചികിത്സയിലായിരുന്ന രോഗിയുടെ ആരോഗ്യ നില വഷളാകുകയും ചികിത്സക്കിടെ മരിക്കുകയായിരുന്നു.
also read : 85 വയസുകാരനെ അബദ്ധത്തിൽ പൂട്ടിയിട്ടു; ബാങ്ക് ലോക്കറിൽ ഒരു രാത്രി കഴിച്ചുകൂട്ടി വയോധികൻ
എന്നാല്‍, മൃതദേഹം നാട്ടിലെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് ഒരുക്കി നല്‍കിയില്ല. എന്നാല്‍, ജീവനക്കാര്‍ ഓട്ടോയോ മറ്റു വാഹനമോ ഏര്‍പ്പാടാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീകള്‍ മൃതദേഹം തിടുക്കത്തില്‍ കട്ടിലില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി.എല്‍ മിശ്ര പറഞ്ഞു.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രോഗികളെ കൊണ്ടുപോകാന്‍ വാഹനമില്ലാത്തതിനാല്‍ ഇതിന് മുമ്പും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം പ്രതികരിച്ചു. സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍.