ഊട്ടി:ഒരുവയസുള്ള മകന്റെ വായിൽ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനിയായ 38കാരി ഗീതയാണ് അറസ്റ്റിലായത്.തമിഴ്നാട്ടിലെ ഊട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബോധം കെട്ടുവീണ മകനുമായി ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്. എന്നാൽ കുട്ടി അശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു. മരണത്തിൽ ഡോക്ടർക്ക് തോന്നിയ സംശയമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിൻറെ ചുരുളഴിച്ചത്.
നീലഗിരിയിലെ ഉദഗയ് വാഷർമാൻപേട്ട് സ്വദേശിനിയാണ് ഗീത. രണ്ടു തവണ വിവാഹിതയാണ് ഗീത. കോയമ്പത്തൂർ സ്വദേശിയായ കാർത്തിക്കിനെ വിവാഹം ചെയ്ത് മൂന്നും ഒന്നും വയസുമുള്ള ആൺകുട്ടികളുമായി ഊട്ടിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അടുത്തിടെയാണ് കാർത്തിക്കുമായി ഇവർ പിണങ്ങുന്നത്. ഭാര്യയോട് പിണങ്ങിയ കാർത്തിക് മൂന്ന് വയസ് പ്രായമുള്ള മൂത്ത മകനൊപ്പം കോയമ്പത്തൂരിലേക്ക് പോയി. അവിടെയൊരു സ്വകാര്യ സ്ഥാപനത്തിൽ ജോസി ചെയ്യുകയായിരുന്നു ഇയാൾ.
ഒരു വയസ് പ്രായമുള്ള മകൻ നിതിനുമായി ഗീത ഊട്ടിയിലുമായിരുന്നു താമസം. കുട്ടി പെട്ടന്ന് തലകറങ്ങി വീഴുകയായിരുന്നുവെന്നാണ് ഫെബ്രുവരിയിൽ ഗീത ആശുപത്രി അധികൃതരെ അറിയിച്ചത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ പൊലീസ് കേസ് എടുത്തിരുന്നു. അസ്വാഭാവിക മരണത്തിനായിരുന്നു കേസ് എടുത്തത്. കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ നടന്ന പോസ്റ്റ് മോർട്ടത്തിലാണ് ഭക്ഷണം കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയത്. മദ്യം കലർന്നതായിരുന്നു കുഞ്ഞിന് നൽകിയ ഭക്ഷണമെന്നും പോസ്റ്റുമോർട്ടത്തിൽ വിശദമായി. തൊട്ടിലിൽ ആട്ടുന്നതിന് ഇടയിൽ കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.
ഇതോടെ പൊലീസ് ഗീതയെ ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിലാണ് സ്വകാര്യ ജീവിതത്തിന് കുഞ്ഞ് വെല്ലുവിളിയാണെന്ന് മനസിലായതോടെ കൊലപ്പെടുത്തിയതാണെന്ന് ഗീത പൊലീസിന് മൊഴി നൽകിയത്. ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന ഇവർക്ക് ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് മകൻ തടസമെന്ന് തോന്നിയതിനെ തുടർന്നായിരുന്നു കൊലപാതകം. സ്വാഭാവിക മരണമെന്ന തോന്നിപ്പിക്കുന്നതിനായിരുന്നു കുഞ്ഞിൻറെ വായിൽ ഭക്ഷണം കുത്തി നിറച്ചതെന്നും ഇവർ വ്യക്തമാക്കി. ഗീതയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഗീതയ്ക്ക് സംശയമുണ്ടാകാത്ത രീതിയിൽ തമിഴ്നാട് പൊലീസ് കേസിൽ അന്വേഷണം നടത്തിയിരുന്നത്