ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ നടപടി ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്ക് എതിരായ ഹർജികൾ അടിയന്തര പ്രധാന്യമുള്ളതല്ലെന്ന് സുപ്രീംകോടതി. ഹോളി അവധിക്ക് ശേഷം ഹർജികൾ പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
ALSO READ- അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക്; തിരിച്ചുവരവ് പ്രഖ്യാപിച്ച് മമ്മൂട്ടി
നിലവിൽ പരീക്ഷകൾ നടക്കുന്നതിനാൽ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സഞ്ജയ് ഹെഡ്ഡെ ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച പരിഗണിക്കാൻ ലിസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം.
അതേസമയം, ഇക്കാര്യം കണക്കിലെടുക്കാമെന്നും എന്നാൽ ലിസ്റ്റ് ചെയ്യുന്ന തീയതി ഇപ്പോൾ പറയാൻ ആകില്ലെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി. നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് കർണാടക ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.