മുംബൈ: മുംബൈയിലെ ഗിർഗാമിൽ കടം വാങ്ങിയ നൂറ് രൂപ തിരിച്ചുനൽകാത്തതിൽ പ്രകോപിതനായി യുവാവിനെ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊന്നു. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്.
രാജസ്ഥാൻ സ്വദേശിയായ അർജുൻ യശ്വന്ത് സിങ്ങ് സർഹാർ മുംബൈയിലെ ഗിർഗാമിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇയാൾ തന്റെ സഹപ്രവർത്തകന്റെ കൈയ്യിൽ നിന്നും 100 രൂപ കടം വാങ്ങിയിരുന്നു. ശനിയാഴ്ച ഈ പണത്തെ ചൊല്ലി മദ്യലഹരിയിൽ ഇരുവരും തർക്കത്തിൽ ഏർപ്പട്ടിരുന്നു.
ഇതിൽ പ്രകോപിതായ പ്രതി ഉറങ്ങുകയായിരുന്ന അർജുൻ യശ്വന്ത് സിങ്ങിന്റെ തലയ്ക്ക് സിമിന്റ് കട്ടകൊണ്ട് അടിക്കുകയായിരുന്നു.