പാട്ന: രാജ്യത്ത് തെരഞ്ഞെടുപ്പ് കാലമായതോടെ വർഗ്ഗീയ പരാമർശങ്ങളുമായി ബിഹാറിലെ ബിജെപി ഹരി ഭൂഷൺ താക്കൂർ. മുസ്ലീങ്ങളിൽ നിന്ന് വോട്ടവകാശം എടുത്തുകളയണമെന്നാണ് സംസ്ഥാന സർക്കാരിനോട് എംഎൽഎ ആവശ്യപ്പെട്ടിരിക്കുന്നത്.
മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ രണ്ടാം തരം പൗരൻമാരായി തുടരാമെന്നും അദ്ദേഹം പറഞ്ഞു. 1947-ൽ മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ അവർക്ക് മറ്റൊരു രാജ്യം ലഭിച്ചു. അവർ മറ്റൊരു രാജ്യത്തേക്ക് പോകണം. അവർ ഇവിടെയാണ് താമസിക്കുന്നതെങ്കിൽ, അവരുടെ വോട്ടവകാശം പിൻവലിക്കണമെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. അവർക്ക് (മുസ്ലിംങ്ങൾക്ക്) ഇന്ത്യയിൽ രണ്ടാംതരം പൗരന്മാരായി ജീവിക്കാം, ഹരിശങ്കർ താക്കൂർ പറഞ്ഞു.
രാജ്യത്തെ മുസ്ലിംകൾക്ക് അവരുടെ ജനസംഖ്യാടിസ്ഥാനത്തിൽ അവകാശങ്ങൾ നൽകണമെന്ന് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎം എംഎൽഎ അക്തറുൽ ഇമാൻ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഹരിശങ്കർ താക്കൂർ വിദ്വേഷ വാക്കുകൾ ഉപോഗിച്ചത്.