കർണാടക: ഹിജാബ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സ്കൂളിൽ നിന്നും മകളെ തിരികെ കൊണ്ടുപോയി പിതാവ്. വിദ്യാഭ്യാസത്തേക്കാൾ വലുത് ഹിജാബാണെന്ന് പറഞാണ് പെൺകുട്ടിയെ സ്കൂളിൽ നിന്നും പിതാവ് വിളിച്ചിറക്കിക്കൊണ്ട് പോയത്. ഹിജാബ് വിഷയം കത്തിനിൽക്കുന്ന കർണാടകയിലാണ് സംഭവം.
മകളെ കോടതി വിധി വന്നതിന് ശേഷം മാത്രമേ സ്കൂളിലേക്ക് കൊണ്ടുവരൂവെന്നും വിദ്യാഭ്യാസം പ്രധാനമാണ്, എന്നാൽ ഹിജാബ് ഞങ്ങൾക്ക് അതിനേക്കാൾ വലുതാണെന്നും പിതാവ് പറഞ്ഞു.
പെൺകുട്ടിയെ പിതാവ് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട്. ഇതിനിടെ, ഹിജാബില്ലാതെ പരീക്ഷയെഴുതാൻ സമ്മതിക്കില്ല എന്ന അധികൃതരുടെ തീരുമാനത്തെ അനുകൂലിച്ച് ഹിജാബ് അഴിച്ച് പരീക്ഷ എഴുതിയും, പ്രതികൂലിച്ച് എഴുതാതെ തിരികെ വീട്ടിലേക്ക് മടങ്ങിയും വിദ്യാർത്ഥിനികൾ വാർത്തയിൽ നിറയുകയാണ്.